Friday 13 December 2013

കാമ്പില്ലാത്ത വികാരപ്രകടനങ്ങൾ


(picture courtsey: google search)

ക്ലെപ്റ്റൊമാനിയ, നിംഫൊന്മാനിയ, സൈകിക്‌ കില്ലിംഗ്‌ റ്റെൻഡൻസി ഒക്കെ ശാരീരിക വൈകല്യംകലാണു.. ബുദ്ധിജീവികൾ ആഞ്ഞു പിടിച്ചു ഇതിന്റെ ഒക്കെ നിയമസാധുത ഉറപ്പു വരുത്തി തരുമൊ ആവൊ...
ചിന്തിക്കാനും പ്രവർത്തിക്കാനും മറ്റനെകം കാര്യങ്ങൾ ഉള്ളപ്പൊഴും സ്വവർഗ്ഗാനുരാഗ വിധിക്കു എതിരെ ഒച്ച ഉയർത്താൻ ഫേസ്‌ ബുക്ക്‌ ബുദ്ധിജീവികൾ മറന്നില്ല..
ഒരു പ്രമുഖ എഴുത്തുകാരിയും ചില പ്രമുഖ നേതാക്കളും സ്വവർഗ്ഗാനുരാഗികൽക്കു വെണ്ടി ശബ്ദ്മുയർത്തി കണ്ടപ്പൊഴാണു പലരും ഞെട്ടി എണീറ്റത്‌.. ഉഷാറൊടെ അവർ സ്റ്റാറ്റസ്‌ മലകൾ തീർക്കുന്നതു കണ്ടപ്പൊൾ ദേ എനിക്കു പ്രതികരിക്കണം...
ഈ വിഷയത്തിൽ ബുദ്ധിജീവികൾ എന്നു നടിക്കുന്നവർ കാണിക്കുന്ന താൽപര്യം വിഷയത്തിൽ കലർന്നിരിക്കുന്ന മഞ്ഞപ്പും, പിന്നെ നീലപ്പും, ചുവപ്പും തന്നെയാണെന്നു വ്യക്തം... :-)
ഘോരഘോരം പ്രസംഗിച്ച സ്റ്റാറ്റസ് ഇട്ട ഒറ്റ ചങ്ങാതി പോലും യഥാർത്ഥത്തിൽ ഹൃദയത്തിൽ തൊട്ട  പ്രസ്താവന ഇറക്കിയിട്ടില്ല..  
വ്യത്യസ്തനാവാൻ വേണ്ടി അനുരാഗികല്ക്കൊപ്പം  മാത്രം,, 
ഞാൻ  ആരെയും പരിഹസിക്കാൻ .ഉദ്ദേശിക്കുന്നില്ല. അത്തരംവൈകല്യത്തോട് എനിക്കും വെറുപ്പോ വൈരാഗ്യമോ . 
ഇല്... 


പക്ഷെ ഇത്തരം പോസ്റ്റുകൾ  കണ്ടാൽ മിണ്ടാതിരിക്കാൻ വയ്യ...

Monday 10 June 2013

ശൂര്പ്പണേഖ



പ്രണയത്തിനായി സ്തനങ്ങളെ ബലി കഴിക്കേണ്ടി വന്ന ഹതഭാഗ്യാണ് ശൂര്പ്പണേഖ .. ഇതെന്റെ വാക്കുകളല്ല..


 
ഈയടുത് ഒരു സുഹൃത്ത്‌ ഫേസ് ബുക്ക് സ്റ്റാറ്റസ് ആയി എഴുതി കണ്ടതാണീ വരികൾ..

 
എനിക്ക് തീരെ യോജിക്കാൻ കഴിയാത്തത് കൊണ്ട് വെറുതെ ഒന്ന് പ്രതികരിച്ചാലോ എന്ന് തോന്നി..

(picture courtsey : Google)
ഈയൊരു നിഗമനവും ശൂര്പ്പണേഖയെ വിശുദ്ധയായി അവരോധിച്ചതിലും എനിക്ക് വിയോജിപ്പുണ്ട്..

 
ഒരു പ്രണയകഥയിൽ ബലിയാടാകേണ്ടി വന്ന ഭാഗ്യം കേട്ട സ്ത്രീയല്ല ശൂര്പ്പണേഖ.. ആരൊക്കെ എങ്ങനെയൊക്കെ വാദിച്ചാലും വിശുദ്ധപ്രണയിനിയായി ചിത്രീകരിക്കാൻ സാങ്കേതികമായി യോഗ്യതയില്ലാത്ത സ്ത്രീ/രാക്ഷസി തന്നെയാണ് അവർ..

 
വനത്തിലലഞ്ഞു നടന്ന ശൂര്പ്പണേഖ പുരുഷ കോമളരൂപനായ രാമനെ കാണുന്നു.. ശ്രീരാമന്റെ രൂപസൌകുമാര്യത്തിൽ മോഹവിവശയും, കാമാർത്തയുമായ അവൾ വിവാഹാഭ്യർതനയുമായി രാമനരികിലെത്തി.. ഇത്തരുണത്തിൽ രാമനെ മോഹിപ്പിക്കാൻ ഒരു സുന്ദരിയുടെ വേഷത്തിൽ, സ്വന്തം രക്ഷസീരൂപം ഒളിപ്പിച്ച്ചാണ് എത്തിയതെന്ന് രാമായണം പറയുന്നു..

 
അല്ലയോ സ്ത്രീ.. ഞാൻ വിവാഹിതനാണ്.. ആ സ്ത്രീരത്നം ആണെന്റെ ധര്മ്മപത്നി .. രാമൻ സീതയ്ക്ക് നേരെ വിരല ചൂണ്ടി..

 
രാമൻ നിരസിച്ച പ്രണയത്തിൽ നിരാശയാകാതെ അവൾ ഉടൻ ലക്ഷ്മണനടുത്തെത്തി.. കുമാരാ എന്റെ പ്രണയം സ്വീകരിക്കൂ.. ഊര്മിലയുടെ പതിയായ ലക്ഷ്മണനും ആ പ്രണയത്തെ തിരസ്കരിച്ചു.. ഈ സ്ത്രീയനെന്റെ പ്രണയങ്ങളെ തച്ചുടച്ചതെന്നു ആക്രോശിച്ചു സീതയെ വധിക്കാൻ ശൂര്പ്പനേഖ പാഞ്ഞടുത്തു.. അപ്പോഴാണ്‌ ലക്ഷ്മണൻ അവളുടെ മൂക്കും മുലകളും ച്ഛെദിക്കുന്നതു.. സ്ത്രീയെ അത്തരത്തിൽ ആക്രമിച്ചതിലെ ശരിയും തെറ്റും വിവേചിക്കനല്ല എന്റെ ശ്രമം.

 
മറിച്ച് തന്റെ പ്രണയത്തിനും, കാമദാഹതിനും എതിര് നില്ക്കുന്നു എന്ന് തോന്നിയ സ്ത്രീയെ വധിക്കാൻ കയ്യുയർത്തിയ മറ്റൊരു സ്ത്രീക്ക് കിട്ടിയ ശിക്ഷ - അഥവാ പാഠം.. അതാണ്‌ ശൂര്പ്പണേഖയുടെ ദുരന്തം..

 
എന്താണ് പ്രണയം? കാലം തെറ്റിയും, നേരം തെറ്റിയും, വേണ്ടിടത്തും, വേണ്ടാത്തിടത്തും തലയിട്ടും, എത്തി നോക്കിയും, മൂക്ക് നീട്ടിയും, സ്വന്തം വ്യക്തിത്വത്തെ കളഞ്ഞു കുളിച്ച ഒരപൂര്വ്വ പ്രതിഭാസമായിരിക്കുന്നു പ്രണയം..

 
ആര്ക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം.. മനസ്സിന്റെ അത്തരം ചാപല്യങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ എവിടെയും വേണം ഒരു മര്യാദ.. ഒരു ന്യായം.. മറ്റൊരു സ്ത്രീയുടെ പുരുഷനെ (ഭർത്താവാകട്ടെ, കാമുകനാകട്ടെ, അല്ലെങ്കിൽ ഇന്നത്തെ പുത്തൻ രീതിയിൽ ലിവ് ഇന് പാര്ട്ടനെർ ആകട്ടെ) കണ്ടത് മുതൽ എനിക്കെന്റെ കാമാവിചാരങ്ങളെ നിയന്ത്രിക്കാനകുന്നില്ല എന്ന കാരണത്താൽ അവനെ വല വീശി സ്വന്തമാക്കാൻ ശ്രമിക്കുന്ന, അതിനു തടസ്സമായി നില്ക്കുന്ന അവകാശിയെ ഇല്ലായ്മ ചെയ്യണമെന്ന കുടിലബുദ്ധിയെ പ്രോത്സാഹിപ്പിക്കലല്ലേ ശൂര്പ്പണേഖയെ പിന്താങ്ങുന്നതിലൂടെ നമ്മൾ ചെയ്യുന്നത്.. സീതയെ പ്രകീര്ത്തിക്കേണ്ട ഭാരത പാരമ്പര്യം എന്ന് മുതലാണ്‌ ശൂര്പ്പനെഖക്ക് പിന്നാലെ ആയത് ?? ഈ ചിന്താന്തരത്തെ അവഗണിക്കാൻ വയ്യ. ഒരായിരം ശൂര്പന്ഖമാർ, ഞങ്ങൾ സ്ത്രീ പ്രതിനിടികൾ എന്നാക്രോശിച്ചു തേർവാഴ്ച നടത്തുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു വങ്കത്തം എഴുന്നള്ളിക്കുന്നവരെ കുറ്റപെടുത്താനൊക്കില്ല. മുറിച്ചു മാറ്റപെട്ട സ്തനങ്ങൽക്കൊപ്പം ചേദിക്കപ്പെട്ട ഒരു മൂക്ക് കൂടിയുണ്ടായിരുന്നു.. പക്ഷെ സ്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനിടയിൽ ആ മൂക്കിനെ വിസ്മരിക്കുന്നതിലൂടെ തന്നെ നമ്മുടെ ഒക്കെ ചിന്തഗതിയെന്തെന്നുള്ളതിലേക്കു വെളിച്ചം വീശുന്നു..

 
സീതയായി മാറണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.. അത്രയും ത്യാഗിനിയായ ഒരു സ്ത്രീയായി മാറാൻ നമുക്കൊന്നും സാധിക്കില്ല.. ആവശ്യവുമില്ല.. പക്ഷെ ശൂര്പ്പണേഖമാരകാതെ ജീവിക്കനെങ്കിലും ശ്രമിക്കണം..

Saturday 29 December 2012

:(

ആരെയാണ് ഇവര്‍ പേടിക്കുന്നത്. ഭാരതത്തിന്റെ തലപ്പത്തിരിക്കുന്നവരെ നാളെ നിങ്ങളുടെ പെണ്മക്കളും നടുറോഡില്‍ പിച്ചി ചീന്തപ്പെട്ടെക്കും .... ഇവിടെ ഞങ്ങള്‍ പൌരന്മാര്‍ ഒന്നടങ്കം പിന്താങ്ങുന്നു.. ആ നരാധമന്മാര്‍ പുരുഷന്മാരെന്നു തെളിയിക്കുന്ന അവയവങ്ങളെ പിഴുതെറിയൂ ...  എന്നിട്ട് പരസ്യമായി കല്ലെറിഞ്ഞു കൊല്ലൂ ... 

Sunday 25 November 2012

കൈരളിയുടെ മുഖം - അഥവാ കണ്ണേട്ടന്‍ ..


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍ 


എനിക്ക് യാത്രയയപ്പ് നല്‍കരുത്.. 
കാലചക്രത്തിന്റെ കറങ്ങിതിരിച്ചലില്‍ എന്നെങ്കിലും ഒരവസരം ഒത്തു വന്നാല്‍ ഒരു തവണയെങ്കിലും ഞാനീ കൈരളിയില്‍ തിരിച്ചെത്തും.. അങ്ങനെ ഒരു വരവ് സാധ്യമാകും എന്നെന്റെ മനസ്സിനെ പഠിപ്പിച്ചു കൊണ്ട് നടന്നു നീങ്ങാനാണ് എനിക്കിഷ്ടം.. യാത്രയയപ്പും, കണ്ണീര്‍ തുള്ളികളും മനസ്സിന്റെ ഭാരം വര്‍ദ്ധിപ്പിക്കും.... വേണ്ട... ഒന്നും വേണ്ട.. 


എത്ര വര്‍ഷമായി ഈ ഊഷരഭൂമി എന്ന് പച്ചപ്പിന്റെ മടിതട്ടിലിരിക്കുന്നവര്‍ വിളിക്കുന്ന ഇടത്തിലെത്തിയിട്ട്? 28വര്‍ഷം ?? അതോ 30 ? ഓര്‍മ്മയില്ല... അതോ ഓര്‍ക്കാന്‍ മെനക്കെടാത്തതോ? സമയം കിട്ടിയില്ല... വിരഹവും കുടുംബത്തെ വേര്‍ പിരിഞ്ഞിരിക്കലും ഒന്നും മനസ്സിനെ നോവിച്ചതെയില്ല...ഇക്കാലമത്രയും... ഇനി... 

  കണ്ണേട്ടാ  .. പോകതിരുന്നു കൂടെ? എങ്ങിനെയെങ്കിലും അര്‍ബാബിനെ കൊണ്ട് ഇന്‍ഷുറന്‍സ് കാലാവധി നീട്ടി, വിസയെടുപ്പിച്ചു ഒരു മൂന്നാല് കൊല്ലം കൂടിയെങ്കിലും... 

ഈ ചോദ്യം ചോദിച്ച വ്യക്തിയുടെ മുഖം കണ്ണേട്ടനോര്‍മ്മയില്ല.... ഒരു വ്യക്തിയാണോ, ഒരു സമൂഹമൊന്നിച്ചാണോ ഈ ചോദ്യം തൊടുത്തു വിട്ടത്? 
ഈ യാത്ര അനിവാര്യത മാത്രം.. വേണ്ടാന്ന് വയ്ക്കാനോ, മറിച്ച് ചിന്തിക്കാനോ നിര്‍വാഹമില്ല.. 
ഒരിക്കല്‍ പോകണമെന്ന് കരുതി തന്നെ വന്നു പെട്ടതായിരുന്നെങ്കിലും ഈ കൈരളിയുടെ (ബഹ്റൈനിലെ ഏറ്റവും പ്രശസ്തമായ മലയാളി കൂട്ടായ്മക്ക് ഇതിലും ഉചിതമായ വേറെ പേരുണ്ടോ ) മടിത്തട്ടിലെ നാടിന്‍റെ കുളിരില്‍ എല്ലാം മറന്നു പോയി എന്നതാണ് സത്യം...
 കാര്‍ന്നോരായി, ഇല്ലാത്ത ചാരുകസേരയില്‍ ചാരി കിടക്കുന്ന സങ്കല്‍പ്പത്തില്‍ എത്ര തലമുറകളെ കണ്ടു?? കണ്ണേട്ടനാണ് കൈരളിയുടെ മുഖം.. ഈ മലയാളി കൂട്ടായ്മയുടെ ശക്തി..
തൊടിയിലും പരിസരത്തും ചുറ്റി നടക്കുന്ന കാര്‍ന്നോരെ പോലെ കണ്ണേട്ടന്‍ കൈരളിയില്‍ ചുറ്റി നടക്കും. ശാസിക്കെണ്ടവരെ ശാസിക്കും - ചിലപ്പോള്‍ തിരുത്തിയേക്കും -


പകരക്കാരനെ വച്ചാല്‍ കൃത്രിമത്വം തോന്നി പോയേക്കും.. കണ്ണേട്ടന്‍ ഒരാള്‍ മാത്രം..
കൈരളിയുടെ  ഗേറ്റ് കടന്നു വരുമ്പോള്‍ ആദ്യം കാണുന്ന മുഖം - അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖം മറ്റൊരളുടെതല്ലല്ലോ -

മലയാള സിനിമയിലെ ശങ്കരാടിയെ പോലെയോ, ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയോ ഒരു കാലഘട്ടത്തെയോ ഒരു സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്ന മുഖം... 
കണ്ണേട്ടന് 65 വയസ്സ് കഴിഞ്ഞിരിക്കുന്നു... കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, കമ്പനി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുത്താണ് കണ്ണേട്ടനെ  ബഹറൈനില്‍ പിടിച്ചു വച്ചിരിക്കുന്നത്.. 60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ വിസ പുതുക്കാന്‍ ഒരു പിടി നൂലാമാലകളുണ്ട്.. പക്ഷെ കണ്ണേട്ടന് പകരം വക്കാന്‍ ഒരാളെ കണ്ടെത്തുന്നതിനു പകരം ആ നൂല മാലകള്‍ അഴിച്ചെടുക്കുന്നതാണ്  എളുപ്പം എന്ന് മേലാധികാരികള്‍ ചിന്തിച്ചു കാണും.. ഇനി തിരിച്ചൊരു യാത്രക്ക് സമയമായി എന്ന് കണ്ണേട്ടന് എപ്പോഴാവും

തോന്നിയിരിക്കുക.. 
എല്ലാത്തിനും ഒരവസാനമില്ലേ അല്ലെ? അങ്ങനെ ഒരു യാത്രക്കാണ് സമയമായിരിക്കുന്നത്.. 
സംഘര്‍ഷഭരിതമാണ് മനസ്സ്.. പിടിവലിക്കിടയില്‍ വീര്‍പ്പുമുട്ടി ശ്വാസം കിട്ടാതെ അതു പിടയുന്നുണ്ട്‌... ..... 
എല്ലാ തീരുമാനങ്ങളും  നമ്മുടെതാകണം എന്ന് നമുക്കു വെറുതെ മോഹിക്കാം.. വാശി പിടിക്കാം പക്ഷെ ഏതോ ഒരു ശക്തി എവിടെയോ ഇരുന്നെടുക്കുന്ന തീരുമാനങ്ങളെ മാറ്റി മറിക്കാന്‍ നാം എന്നും അശക്തരാണ് ..

കണ്ണേട്ടന്റെ യാത്രയയപ്പ് ഒരു വന്‍ ചടങ്ങാക്കി മാറ്റണം..

മുക്കിലും മൂലയിലും ചര്‍ച്ചയോട് ചര്‍ച്ച

ആത്മാര്‍ഥതയും അഭിനയങ്ങളും ഇഴ ചേര്‍ന്ന് കൊണ്ടുള്ള കൊണ്ട് പിടിച്ച ചര്‍ച്ചകള്‍ ....
അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരു യാത്രയയപ്പ് വളരെ വര്‍ണ്ണാഭമായ ഒരു  ചടങ്ങാക്കി മാറ്റിയാല്‍   അതും പൊന്‍തൂവല്‍ തന്നെ.. ഈ ഒരവസരാതെ പാഴാക്കാതെ കണ്ണേട്ടനെ  തിരുത്തി, നല്ല ബുദ്ധി ഉപദേശിച്ചു വേദിയിലേക്ക് ആനയിക്കേണ്ടത്  ഓരോരുത്തരുടെയും കടമ തന്നെ എന്ന് അവര്‍ തിരിച്ചറിഞ്ഞു.. 
ഈ 29 -ആം തിയതി  വേദിയില്‍ കണ്ണേട്ടന്‍ മുഖ്യാതിഥി ആയി ഉപവിഷ്ടനാകണം   മങ്കമാര്‍ കണ്ണേട്ടനെ

 ആനയിച്ചു വേദിയില്‍ എത്തിക്കും.. (ചടങ്ങുകള്‍ മോടി കൂട്ടാന്‍ മങ്കമാരുടെ സാന്നിധ്യം ഒഴിച്ചു കൂടാന്‍ വയ്യാത്ത ചേരുവ ആണല്ലോ..)
 തുടര്‍ന്ന്   അദ്ധ്യക്ഷ പ്രസംഗം.. ഓര്‍മ്മകള്‍ അയവിറക്കല്‍ - 
അങ്ങിനെ ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ പല പ്രമുഖരും  താല്പര്യം  പ്രകടിപ്പിച്ചു  കഴിഞ്ഞിരിക്കുന്നു.. 
ഒടുവില്‍ മോമെന്‍ന്റോ നല്‍കി കണ്ണേട്ടനെ  ആദരിച്ചു യാത്രയാക്കുന്നു ... 
 നേര്‍ത്ത മഞ്ഞുള്ള ഒരു   സന്ധ്യ - 28ഡിസംബര്‍
.. 
എയര്‍പോര്‍ട്ടില്‍ എത്തിയ സഹമുറിയന്റെ കൈ കവര്‍ന്നു കണ്ണേട്ടന്‍ മന്ത്രിച്ചു ...

യാത്ര പറയാതെ പോകാനേ എനിക്കാവു.. കണ്ണീര്‍ കമ്മ്യൂണിസ്റ്റ്‌കാരനെ ദുര്‍ബലനാക്കിയേക്കും ..


ഞാന്‍ വരും...മറ്റൊന്നും തന്നെ പരാമര്‍ശിക്കാതെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി മാത്രം അയച്ചാല്‍ വിസ നാട്ടിലെത്തും എന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളേ കാണാന്‍.
പക്ഷെ ചടങ്ങും യാത്രയയപ്പും വേണ്ടെന്നു വച്ചെന്നു മാത്രം...

യാത്ര പറയാതെ പോയാലും എന്നെങ്കിലും വരാനുള്ള അവസരത്തെ അടച്ചു പൂട്ടലാവില്ലല്ലോ അല്ലെ.. പറയൂ. എല്ലാരോടും.. മറക്കില്ല എന്ന് മാത്രം.. 

ഡിസംബറിലെ  ആ തണുത്ത സന്ധ്യയില്‍   യാത്ര പറച്ചിലിന്റെ അസ്വസ്ഥത ഒഴിവാക്കി കണ്ണേട്ടന്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില്‍  വടകരയിലെ കൊച്ചുമക്കള്‍ കാത്തിരിക്കുന്ന ആ കൊച്ചുവീടിനെ ലക്ഷ്യമാക്കി പറന്നു

... 
കൈരളിയുടെ 29 തിയതിയിലെ ചടങ്ങില്‍ കണ്ണേട്ടന്‍ ഒരു അനിവാര്യത ആണോ ??
തലേന്ന് വിമാനം കയറിയ കണ്ണേട്ടനെ  കുറിച്ചുള്ള ഓര്‍മകളും അവര്‍ക്ക്  അയവിറക്കാമല്ലോ അല്ലെ? 
എന്തായാലും കണ്ണേട്ടനൊരു പകരക്കാരനെ കണ്ടെത്താന്‍ അവര്‍ക്കാവില്ല.








Friday 12 October 2012

ബലാല്‍സംഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒറ്റമൂലി - താലി



(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍.. ))

വിവാഹപ്രായം ഉയര്‍ത്തിയാല്‍ എങ്ങിനെയാണ് ബലാത്സംഗ നിരക്ക് കുറയ്ക്കാമെന്ന് ശ്രീ ഓം പ്രകാശ്‌ പ്രസ്താവിച്ചത്?? ഹരിയാനയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചാല്‍ പിന്നീടവരെ ആരും ബലാല്‍സംഗം ചെയ്യില്ലെന്ന് ചവ്ത്താലസാറിനു ഉറപ്പു പറയാന്‍ സാധിക്കുമോ?? 
അപ്പോള്‍ വിവാഹത്തോടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാം എന്നാണോ ഉദ്ദേശിച്ചത്? സ്ത്രീയെ പിച്ചി ചീന്താന്‍ വരുന്നവന്‍ അവളുടെ നെഞ്ചിലെക്കൊന്നു  നോക്കും.. അവിടെ താലി കണ്ടാല്‍ സലാം സഹോദരി എന്ന് പറഞ്ഞു ആ വിദ്വാന്‍ നടന്നു നീങ്ങും.. അതായിരിക്കുമോ സംഭവിക്കുക? 
അല്ലയോ മഹാനായ ചവ്താല.. പ്രസവിച്ചു ഭൂമി കണ്ട ഉടന്‍ അവളെ ഒരു താലി ചാര്‍ത്തിച്ചേക്കൂ... ആ നിമിഷം നഷ്ടപെടുന്ന സുരക്ഷിതത്വം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്ന വാഗ്ദാനം നീട്ടിയാല്‍ തയ്യാര്‍..... 
സ്ത്രീക്ക് വിവാഹപ്രായം നിശ്ചയിക്കാന്‍ ഇയാള്‍ കാണിക്കുന്ന ഈ ശുഷ്കാന്തി പുരുഷന്‍റെ പൌരുഷം നശിപ്പിക്കാന്‍ കാണിച്ചാല്‍ ഒരു പക്ഷെ ഈ പ്രശ്നം കുറെ കൂടി എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു.. 

Saturday 6 October 2012

ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ്



(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )





ബാക്ക്ടീരിയക്ക്‌ വന്‍ ഡിമാണ്ട്... കുറച്ചു ബാക്ടീരിയകുഞ്ഞുങ്ങളെ  മൊത്തമായോ, ചില്ലറയായോ തരപ്പെടുത്താന്‍ എന്ത് വഴി? സാധാരണ ബാക്ടീരിയയെ കിട്ടിയിട്ട് കാര്യമില്ല.. കിട്ടുകയാണെങ്കില്‍ ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വമ്പനെ തന്നെ സംഘടിപ്പിക്കണം... ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് ബാക് ടീരിയകള്‍ എന്ന് പറയുന്നു.. മിച്ചിഗന്‍ യുനിവേര്‍സിറ്റി ആണ്  ഈ സംഗതി പുറത്തു വിട്ടിരിക്കുന്നത്.. 

ഇനി നമ്മള്‍ കേരളീയ മങ്കകള്‍ അമേരിക്കയിലുള്ള മക്കളോടും ബന്ധുക്കളോടും പറഞ്ഞ്  ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വീരനെ സംഘടിപ്പികുമോ എന്തോ?? അതോ നാട്ടില്‍ കിട്ടുന്ന സാധാ ബാക്ടീരിയകളെ മൈക്രോബിയല്‍ ആല്‍ക്കെമി എന്ന വിദ്യ പഠിപ്പിക്കണോ? (തട്ടാന്മാരെ പോലെ ഇവന്മാര്‍ ലോഹത്തില്‍ പണിയെടുക്കുന്നതിന്റെ പേരാണ് മൈക്രോബിയല്‍ ആല്‍ക്കെമി).

എന്തായാലും നമ്മുടെ ചാലിലും, ഓടയിലും നുളക്കുന്ന കരിമന്തന്മാരെ കൂടി ഒന്നെടുത്തു പരിശോധിപ്പിക്കണം... എന്തെങ്കിലും ലോഹത്തില്‍ വച്ച് നോക്കി സ്വര്‍ണ്ണ മാക്കുന്നുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ തൃശൂര്‍ മാര്‍ക്കെറ്റിലെ സ്വര്‍ണ്ണ മുതലാളിമാരായ ജോയ് ആലുക്കാസിനെയും, ജോസ് ആലുക്കാസിനെയും, കല്യാണ്‍ സ്വാമിയെയും മുട്ട് കുത്തിക്കാം... നമുക്ക് നാട്ടില്‍ ബാക്ടീരിയകളെ പെരുപ്പിച്ചെടുക്കാം ..  

Saturday 4 August 2012

പ്രതികരിക്കൂ കേരളം

 (ചിത്രത്തിന് കടപ്പാട് : വിദ്യ വിനോദ്) 




കാട് വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ??  വിളപ്പില്‍ശാലയിലെ റോഡുകളെ തിങ്ങി നിറച്ചു, ഒഴിപ്പിക്കാന്‍ വന്നവരെ നിരായുധരാക്കി നിലം പറ്റിച്ച കുറെ പേര്‍ കേരളജനത തന്നെ.. ഈ ഉഷാര്‍ ഈ ഒരുമ, കാടു വെട്ടി തെളിയിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെയും പ്രയോഗിക്കൂ.. അട്ടപ്പടിയെ മൊട്ടക്കുന്നാക്കി മാറ്റാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന, ആ സംഘത്തിനെതിരെ ആരെങ്കിലുമൊക്കെ ഒന്നിറങ്ങി വരൂ.. പൈന്‍, ഞാവല്‍, കാട്ടുമാവ് തുടങ്ങിയ മരങ്ങളൊക്കെ മുറിച്ചെടുത്തു ലോറികളില്‍ കുത്തി നിറച്ചു, പട്ടണ ഹൃദയം ലക്ഷ്യമാക്കി ഈ സംഘം നീങ്ങുമ്പോള്‍, ചെക്ക്‌ പോസ്റ്റ്കളില്‍  പ്രത്യേക നിര്‍ദ്ദേശം കിട്ടിയവര്‍ മനസ്സോടെയോ, അല്ലാതെയോ കയ്യുയര്‍ത്തി ഇവരെ യാത്രയാക്കുന്നു.. 
വച്ച് പിടിപ്പിച്ചു വളര്‍ത്തി വലുതാക്കിയെടുക്കാനാകില്ലൊരിക്കലും എന്ന് തറപ്പിച്ചു പറയാനാകുന്ന മുത്തശ്ശന്‍ മരങ്ങളെ നിര്‍ദാക്ഷിണ്യം കട പുഴക്കിയെടുത്തു നടന്നു നീങ്ങുന്ന ഈ രാക്ഷസമാനസര്‍ക്കെതിരെ പ്രതികരിക്കാന്‍ വൈമനസ്യം എന്തിന്‌? 
ഉണരൂ.. 


(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്‌) )

പുലിയറ, കോഴിക്കൂടം, വയലൂര്‍, വെച്ചപ്പതി തുടങ്ങിയ പ്രദേശങ്ങളിലെ ഒട്ടു  മിക്ക മരങ്ങളും മുറിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്..  
കേരളത്തെ മറ്റൊരു മരുഭൂമിയാക്കാന്‍  നമ്മളും കൂട്ട് നില്‍ക്കയാണോ? പ്രതികരിക്കൂ കേരളം.. പ്രതികരിക്കൂ.. ഉടയാടകള്‍ ആകുന്ന വൃക്ഷലതാദികളെ ഉരിച്ചു മാറ്റി കേരളഭൂമിയെ നഗ്നയാക്കുന്ന കാപാലികര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കേണ്ടേ? അതോ വിരല്‍ സൂത്രമുള്ള പുതു പുത്തന്‍ മൊബൈലും, 42 ഇഞ്ച്‌ ടി വിയും, പിന്നെ എയര്‍ കണ്ടിഷനെരിന്റെ ശീതിളിമയും നമ്മളുടെ ബുദ്ധിയെ മരവിപ്പിച്ചോ? 
ഒരിടത്തെ കട്ടിംഗ് പെര്‍മിറ്റ്‌ സ്വന്തമാക്കി മറ്റിടങ്ങളിലെ മരങ്ങള്‍ കൂടി മുറിച്ചു മാറ്റുകയാണ് ഇവര്‍ ചെയ്യുന്നതത്രേ.. 
ഇഷ്ടിക കളങ്ങളിലേക്കും, പ്ലൈവുഡ്ഫാക്ടറികളിലേക്കും എന്ന ലേബലില്‍ ആണ് ഈ കള്ളകളികള്‍ എന്ന് പറയുന്നു.. പക്ഷെ ഇതറിയാവുന്നവര്‍ എന്തെ മൌനം പാലിക്കുന്നു.. സിനിമകളിലെ പോലെയോ അതിലും കുറെ കൂടി മോശമായ രീതിയിലെ ഇവന്മാരൊക്കെ തിരിഞ്ഞടിച്ചാലോ എന്ന് ഭയന്നായിരിക്കും.. സംഗതി വാസ്തവം തന്നെ.. എന്നാലും കുറെ പേര്‍ ഒന്ന് ചേര്‍ന്ന് ഒന്ന് പ്രതികരിച്ചാല്‍ ചിലപ്പോള്‍ ഫലം കണ്ടാലോ.. 
അണ്ണാ ഹസാരെ നടത്തിയ നാടകം പോലെ പട്ടിണി കിടന്നല്ല കേട്ടോ..
 പ്രതികരിച്ചു കൊണ്ട് തന്നെ.. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ..